Sunday, 18 December 2016

ഭാഗവത ഐതീഹ്യം

ഭാഗവത ഐതീഹ്യം

ഭാഗവത ഐതീഹ്യം 
ഭഗവാൻ വേദവ്യാസൻ ആണ് ഭാഗവതം എഴുതിയതെന്നാണ് ഭാഗവതത്തിൽ തന്നെ പറഞ്ഞിരിയ്ക്കുന്നത്.പതിനെണ്ണായിരം ശ്ലോകങ്ങളടങ്ങിയ ഭാഗവതത്തിന് പന്ത്രണ്ട് അധ്യായങ്ങളുണ്ട്.
ഓരോ അധ്യായത്തേയും ഓരോ സ്കന്ദം എന്നു പറയപ്പെടുന്നു.അതിൽ ദശമസ്കന്ദത്തിലാണ് ശ്രീകൃഷ്ണാ‍വതാരത്തെപ്പറ്റി പറഞ്ഞിരിയ്ക്കുന്നത്. വേദങ്ങൾ വിന്യസിച്ചു കഴിഞ്ഞ ശേഷം ധർമ്മ വിചിന്തനം ചെയ്യുന്ന മഹാഭാരതവും എഴുതിയ വേദവ്യാസന് എന്തോ ഒരു തൃപ്തിയില്ലായ്മ അനുഭവപ്പെട്ടു.ഈ അനുഭവം നാരദ മഹർഷിയുമായി പങ്കുവച്ചപ്പോൾ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ഭഗവത് സ്വരൂപം മുഴുവൻ വ്യക്തമാക്കുന്ന ഒരു കൃതി സമാധിയിലിരുന്ന് എഴുതാൻ തുടങ്ങുകയും ചെയ്തു.ഈ കൃതിയാണ് ഭാഗവതം.വേദവ്യാസൻ ഭാഗവതം,മകനായ ശുകബ്രഹ്മമഹർഷിയ്ക്ക് പറഞ്ഞു കൊടുക്കുകയും ശുകബ്രഹ്മൻ പരീക്ഷിത്ത് മഹാരാജാവിന് അതു പറ ഞ്ഞു കൊടുക്കുകയും ചെയ്തു. മുനിശാപമേറ്റ പരീക്ഷിത്ത് പൂർണ്ണ വിരക്തി വന്നവനായി ജലപാനം പോലുമില്ലാതെ ഗംഗാനദിക്കരയിൽ പ്രായോപവേശം ചെയ്യാനായി ഇരിയ്ക്കുകയായിരുന്നു.അപ്പോഴാൺ ശുകബ്രഹ്മ മഹർഷി അവിടെയെത്തിയത്.ശുകബ്രഹ്മ മഹർഷി ഇത് മഹാരാജാവിന് പറഞ്ഞുകൊടുക്കുമ്പോൾ അവിടെയിരുന്ന് ഒരു സൂതനും ഈ കഥ കേൾക്കുകയുണ്ടായി.
കാലം കുറെക്കടന്നു പോയപ്പോൾ ശൌനകാദി മുനിമാർ നൈമിശാരണ്യത്തിൽ ഭൗതിക സുഖത്തിന്റെ പരമകാഷ്ടയായ സ്വർഗ്ഗ ലോകം കാംക്ഷിച്ചു കൊണ്ട് ഒരു യജ്ഞമാരംഭിച്ചു.യദൃശ്ചയാ സൂതൻ ഈ യജ്ഞശാലയിലെത്തി.ശുകമഹർഷിയിൽ നിന്ന് നേരിട്ട് തത്ത്വഗ്രണം സാധ്യമായ സുതനോട് ശൌനകാദി മുനിമാർ അപേക്ഷിച്ചതിന്റെ ഫലമായി സൂതൻ പറയുന്നതായാണ് ഭാഗവത കഥ എഴുതപ്പെട്ടിരിയ്ക്കുന്നത്.
ഉണ്ട് എന്ന അനുഭവം ഒരിയ്ക്കലും വിട്ടുപോകാത്ത വിഷ്ണുവെന്ന പ്രസിദ്ധനായ പരബ്രഹ്മം തന്നെയാണ് അനിമിഷൻ.അനിമിഷനായ ആത്മാവിന്റെ ക്ഷേത്രമാണ് ജഗത്ത്.ക്ഷേത്രം ശരീരമാണ്.ബ്രഹ്മ ശരീരമാണ് ജഗത്ത്. ഈ ജഗത്തിനെയാണ് നൈമിശാരണ്യം എന്ന് ഭാഗവതം പറഞ്ഞിരിയ്ക്കുന്നത്.
കാമക്രോധലോഭമോഹാദികളാകുന്ന ക്രൂരമൃഗങ്ങൾ നിറഞ്ഞ ഈ നൈമിശാരണ്യമാകുന്ന ദേഹത്തിൽ മനുഷ്യജീവിതത്തിന്റെ കർമ്മമായ യജ്ഞം ആരംഭിയ്ക്കുമ്പോൾ ഈ യജ്ഞകവാടം സാവധാനമായെങ്കിലും തത്ത്വാന്വേഷണത്തിനു വഴി തുറക്കുന്നു എന്നു കാണിച്ചു കൊണ്ടാണ് ഗുരുവായ സൂതൻ അവിടെയെത്തുന്നത്.സൂതൻ ഇവിടെ തത്ത്വസാരം എല്ലാവർക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതാണ് ഭാഗവതം.ഈ രീതിശാസ്ത്രമാണ് ഭാഗവതത്തിലെ എല്ലാ കഥകളിലും ഒളിഞ്ഞിരിയ്ക്കുന്നത്.
ചരിത്രം
യൂറോപ്യൻ ഹിസ്റ്റോറിക്കൽ സ്കോളർഷിപ്പ് പറയുന്ന പ്രകാരം ഒൻപതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ എഴുതിയതായിരിയ്ക്കണം ഭാഗവതം. എന്നാൽ ചിലർ പറയുന്നത് സരസ്വതീ നദിയെപ്പറ്റി മഹാനദി എന്നു പരാമർശം ഭാഗവത്തിലുള്ളതിനാൽ അത് വറ്റിപ്പോകുന്നതിനും മുൻപ് എഴുതിയതായിരിയ്ക്കണം ഭാഗവതം എന്നാണ്.സരസ്വതീ നദി ക്രി.പി 200 ത്തിലാണ് വറ്റിപ്പോയതെന്നു പറയുന്നു.[അവലംബം ആവശ്യമാണ്]
പ്രചാരം
ഭക്തിയോഗത്തിന്റെ പ്രമുഖ കൃതികളിലൊന്നായി ഹൈന്ദവ തത്ത്വചിന്തയിൽ ഭാഗവതത്തിനെ പറയുന്നു.ഭാരതമൊട്ടാകെയുള്ള വൈഷ്ണവ ഭക്തിമാർഗ്ഗത്തിന്റെ പ്രമുഖ ഗ്രന്ഥമാണ് ഭാഗവതം.പക്ഷേ അദ്വൈത ചിന്തകരും ഭാഗവതത്തിനെ അദ്വൈതശാസ്ത്രത്തിന്റെ വെളിച്ചത്തിൽ വ്യാഖ്യാനിച്ചിട്ടുണ്ട്.പൊതുവേ ഭൗതിക ജീവിതത്തിൽ നിന്നുള്ള വിരക്തിയ്ക്ക് ഭാഗവത്തിൽ പ്രാമുഖ്യം കൊടുത്തു കാണപ്പെടുന്നു.സംന്യാസ അവധൂത മാർഗ്ഗങ്ങളെപ്പറ്റിയും ഭാഗവതത്തിൽ പറയുന്നുണ്ട്.ഭാഗവത്തിലെ പതിനൊന്നാം അദ്ധ്യായത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ ഉദ്ധവരോട് അദ്വൈതജ്ഞാനം ഉപദേശിച്ചു കൊടുക്കുന്നത് ഉദ്ധവഗീത എന്നറിയപ്പെടുന്നു.ഭഗവദ്ഗീതയെപ്പോലെതന്നെ ഇതും ഒരു മഹത്തായ തത്ത്വജ്ഞാന ഗ്രന്ധമായി അറിയപ്പെടുന്നു.
ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം
പ്രധാന ലേഖനം: ഭാഗവത സപ്താഹ യജ്ഞം
പരീക്ഷിത്ത് മഹാരാജാവിന് ശ്രീ ശുക മഹർഷി ഭാഗവതം ഉപദേശിച്ചത് ഏഴു ദിവസമായാണ്.ഏഴാം ദിവസം ആത്മജ്ഞാനം ലഭിച്ച മഹാരാജാവ് തക്ഷകൻ എന്ന സർപ്പത്തിന്റെ കടിയേറ്റുള്ള മരണം സഹർഷം സ്വീകരിച്ചു എന്നാണൈതിഹ്യം.അതിനാൽ അതിനു ശേഷം ഭാഗവതകഥയും ഭാഗവതവും ഏഴു ദിവസം കൊണ്ട് പാരായണം ചെയ്യുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന ഒരു പതിവ് വളർന്നുവന്നു.ഇതിനെ ഒരു യജ്ഞമായാണ് കരുതപ്പെടുന്നത്. ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം എന്ന് ഇതറിയപ്പെടുന്നു.പല മഹാക്ഷേത്രങ്ങളിലും ഇത് നടത്താറുണ്ട്.
ഭാഗവത ഹംസം ശ്രീമാൻ മള്ളിയൂർ ശങ്കരൻ നമ്പൂതിരി നടത്തുന്ന സപ്താഹങ്ങൾ പ്രസിദ്ധമാണ്.
തുഞ്ചത്ത് എഴുത്തച്ഛൻ ശ്രീമദ് ഭാഗവതത്തിനെ അധികരിച്ച് എഴുതിയ ഭാഗവതം കിളിപ്പാട്ട് വീടുകളിലും ക്ഷേത്രങ്ങളിലും പാരായണം ചെയ്യുന്ന പതിവും മലയാളികളായ ഹൈന്ദവരുടെ ഇടയിലുണ്ട്.
കേരളത്തിൽ നടത്തിവരുന്ന ഒരു ഹൈന്ദവ ആചാരമാണ് 'ഭാഗവത സപ്താഹ യജ്ഞം'. ഹൈന്ദവഗ്രന്ഥങ്ങളിൽ പ്രമുഖമായ ശ്രീമഹാഭാഗവതം ഏഴു ദിവസങ്ങൾ കൊണ്ട് പാരായണം ചെയ്ത് തീർത്തു സമർപ്പിക്കുന്ന യജ്ഞമാണിത്. ഹൈന്ദവ വിശ്വാസങ്ങളിലെ ഭക്തിമാർഗ്ഗത്തിനു പ്രാമുഖ്യമുള്ള യജ്ഞങ്ങളിലാണ് ഭാഗവത സപ്താഹം പെടുന്നത്.
പൗരാണിക കാലങ്ങളിൽ പന്ത്രണ്ടു വർഷത്തിലൊരിക്കലാണ് സപ്താഹം നടത്താറുണ്ടായിരുന്നതെങ്കിലും ആധുനിക കാലത്ത് മിക്ക ക്ഷേത്രങ്ങളിലും വർഷം തോറും ഭാഗവതസപ്താഹം നടത്തപ്പെടാറുണ്ട്.
ഉദ്ഭവം
ഭാഗവതസപ്താഹത്തിന്റെ ഉദ്ഭവമായി പറയപ്പെടുന്നത് മഹാഭാരതത്തിൽ പരാമർശിച്ചിട്ടുള്ള പരീക്ഷിത്ത് രാജാവിന്റെ കഥയാണ്. തക്ഷകസർപ്പത്തിന്റെ ദംശനമേറ്റ് ഏഴുദിവസത്തിനുള്ളിൽ മരണപ്പെടുമെന്ന മുനിശാപം ഏറ്റുവാങ്ങിയ രാജാവിനെ മുനിമാർ ഏഴു ദിവസം കൊണ്ട് ശ്രീമഹാഭാഗവതം മുഴുവൻ പറഞ്ഞു കേൾപ്പിച്ചു. ഭാഗവതം മുഴുവൻ കേട്ട മഹാരാജാവ് ഇഹലോകസുഖങ്ങളുടെ വ്യർത്ഥത മനസ്സിലാക്കി ആത്മജ്ഞാനം നേടിയെന്നും തുടർന്ന് തക്ഷകദംശനത്തിലൂടെ മോക്ഷപ്രാപ്തി വരിച്ചുവെന്നും മഹാഭാരതത്തിൽ പ്രസ്താവിക്കുന്നു.
ഏഴു പകലുകൾ കൊണ്ട് ശ്രീമഹാഭാഗവതം പാരായണം ചെയ്ത് കേൾക്കുക എന്നത് പിൽക്കാലത്ത് പ്രചുരപ്രചാരം നേടിയ യജ്ഞമായി തീർന്നു.
നിയമങ്ങൾ
യജ്ഞമെന്ന നിലയിൽ ഭാഗവത സപ്താഹയജ്ഞത്തിനും ചില ചിട്ടവട്ടങ്ങളുണ്ട്. അവയിൽ ചിലത് :
പകൽ സമയങ്ങളിൽ മാത്രമേ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ
സൂര്യോദയത്തിനു മുൻപും സൂര്യാസ്തമയത്തിനു ശേഷവും പാരായണം പാടുള്ളതല്ല
യജ്ഞത്തിനു ഒരു ആചാര്യൻ ഉണ്ടായിരിക്കണം.
മുൻ‌നിശ്ചയിക്കപ്പെട്ട യജ്ഞപൗരാണികർ മാത്രമേ യജ്ഞവേദിയിൽ ഭാഗവതം പാരായണം ചെയ്യാൻ പാടുള്ളൂ.

No comments:

Post a Comment